പെരുവഴിയമ്പലം 🌺🌺🌺🌺🌺🌺🌺 രചന: ശശി കുറുപ്പ് ********************* മരണം പ്രഭാതത്തിൽ കോളിംഗ് ബെല്ല് അമർത്തിയപ്പോൾ ഹോം നഴ്സ് വാതിൽ തുറന്നു. നാളെ വെളുപ്പിന് 5.30 ആണ് സമയം, മരണം അറിയിച്ചു. " രണ്ട് മാസം കൂടി നീട്ടിത്തരണം. നേഴ്സിങിന് പഠിക്കുന്ന മകൾക്ക് ഫീസ് അടക്കണം. അവളുടെ പഠനം രണ്ടു മാസം കൊണ്ട് അവസാനിക്കും. വേറെ ഒരു വരുമാനവും ഇല്ല. കരുണ കാട്ടണം" ഹോം നഴ്സ് മരണത്തിന്റെ കാൽക്കൽ വീണു അപേക്ഷിച്ചു. പ്രഭാതത്തെ വരവേൽക്കുന്ന കിളികളുടെ ആലാപനങ്ങളും , ആരാധനാലയങ്ങളിലെ മൈക്കിൽ നിന്ന് ഒഴുകി എത്തിയ കീർത്തനങ്ങളും , ഹോം നേഴ്സിന്റെ വിലാപം കേട്ട് ഒരു നിമിഷത്തേക്ക് നിലച്ചു. ആ നിശബ്ദതയിൽ മരണം അപ്രത്യക്ഷമായി. പ്രജ്ഞ വിട്ട് തളർന്ന ശരീരവുമായി മെത്തയിൽ കിടന്ന രാഘവൻ മാസ്റ്റർ , മണിയടി കേട്ടില്ല. അറിയപ്പെടുന്ന ദാർശനിനും എഴുത്തുകാരനും കവിയും, ജീവകാരുണ്യ പ്രവർത്തകനും ,രണ്ടുതവണ പഞ്ചായത്ത് പ്രസിഡൻ്റ് ഉം ആയിരുന്നു മാഷ്. പറമ്പിൽ പണിയെടുത്തവർക്കും അടുക്കള ജോലിക്കാർക്കും 5 സെന്റ് സ്ഥലവും ചെറിയ വീടും പണിതു കൊടുത്തു. ട്രാൻസ്ജന്റർ ആയ മകളെ കുറിച്ച് മാസ്റ്റർ സങ്കടപ്പെടത്ത ദിവസങ്ങൾ ഇല്ല. ഒരിക്കൽ അവസാനമ